പച്ചപ്പ്‌

പച്ചപ്പ്‌

Saturday, September 8, 2012

അമ്മ മാത്രം ....



 അമ്മ
നീ പിച്ചവച്ചപ്പോള്‍ നിന്‍റെ കൈ പിടിച്ചതു നിന്‍റെ അമ്മ....അസുഖമായപ്പോള്‍ നിനക്കു ഉറക്കമിളച്ചു കൂട്ടിരുന്നത് അമ്മ...പിച്ചവെച്ചു വീണപ്പോള്‍ കൈ പിടിചെഴുനെല്‍പിച്ചത് അമ്മ....കരഞ്ഞപ്പോള്‍ മാറോടണച്ചു കരച്ചില്‍ മാറ്റിയത് അമ്മ .... സന്തോഷിക്കുമ്പോള്‍ നെറുകില്‍ ചുംബനങ്ങള്‍ സമ്മാനിച്ചത്‌ അമ്മ... നിന്‍റെ ജീവിതത്തില്‍ ഇന്നോളം താങ്ങും തണലുമായി നിന്നത്‌ അമ്മ ... വേദനകളില്‍ നെഞ്ചോടുചേര്‍ത്ത്‌ സമാധാനിപ്പിച്ചത് അമ്മ ......
ഒരുജന്മം മുഴുവന്‍ നിനക്കയി സമര്‍പിച്ചിട്ടും കഴിഞ്ഞില്ലല്ലോ നിനക്കു നിന്‍റെ അമ്മയേ മനസ്സിലാക്കാന്‍ ...ജീവിതത്തില്‍ എല്ലാവരും ഒറ്റപ്പെട്ടുപോകുന്ന വാര്‍ധക്യത്തില്‍  നീയും നിന്‍റെ അമ്മയേ ഒറ്റപ്പെടുതിയോ കാട്ടാളാ ..
നിന്നെ മനുഷ്യനെന്ന് വിളിക്കാന്‍ ലജ്ജ തൂനുന്നെടോ..
നിനക്കും വാര്‍ധക്യം പിടിപെടില്ലെന്നു നീ അഹങ്കരിക്കണ്ട .... നിനക്കും  വയസ്സാകും , നീയും ജീവിക്കും നിന്‍റെ ചയ്തികള്‍ക്കു ഫലം അനുഭവിക്കാന്‍ ... അപ്പോഴും നിനക്കു ആശ്വസം ഉണ്ടായേക്കാം ... കാരണം നീ ഇത്രയും ചയ്തിട്ടും നിന്‍റെ അമ്മ നിന്നെ ശഭിചില്ലല്ലോ.......ആപ്രായചിത്തം   ചെയ്യാന്‍ അപ്പോഴേക്കും നീയും കടത്തിണ്ണയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകും , നിന്‍റെ അരുമ മക്കളുടെ കൈകളാല്‍ .. ഓര്‍ക്കുക ഒരുനാള്‍ നീ നിന്‍റെ അമ്മയേ  കാണും! വാനലോകത്ത് വച്ച് ..... അപ്പോള്‍ നെഞ്ചോടു ചേര്‍ത്ത്  കെട്ടിപ്പിടിക്കാന്‍  ഓടിവരുന്ന നിന്‍റെ അമ്മയുടെ സ്നീഹത്തിനു  പകരം വെക്കാന്‍ എന്തുണ്ടാകും മനുഷ്യാ നിന്‍റെ കയ്യില്‍ ......

Wednesday, April 4, 2012

കത്ത്....


അക്കരെ നിന്നൊരു ദൂത്.....

അതി രാവിലെ വീട്ടു ജോലികളെല്ലാം കഴിഞ്ഞ്‌ അല്‍പം വിശ്രമിക്കാനിരുന്നപ്പോഴാണ് മുറ്റത്തു സൈക്കിള്‍ ബെല്ലിന്‍റെ ശബ്ദം കേട്ടത്... വാതില്‍ തുറന്നു മുറ്റത്തെത്തിയപ്പോള്‍ പുഞ്ചിരി തൂകുന്നമുഖവുമായി പോസ്റ്റ്മാന്‍ മുറ്റത്ത് നില്‍കുന്നു...
കയ്യില്‍ ഒരുപാട്ആളുകള്‍ക്ക് ആശ്വാസംനല്‍കാനുള്ള ഒരു വലിയ കടലാസ് കെട്ടുമുണ്ട്..തോളില്‍ ഒരു പഴഞ്ചന്‍ നീളന്‍ സഞ്ചിയുമുണ്ട്.....
ഇതു എഴുതുമ്പോള്‍ മലയാളിഅകളുടെ മനസ്സില്‍ ഓര്‍മയായ ആ കഥാപാത്രത്തെ ഓര്‍മകളില്‍ പുതുക്കാനുള്ള അവസരം എനിക്കുണ്ടായി......എന്‍റെ കുട്ടിക്കാലം ഞാനും അയാളെ കണ്ടിട്ടുണ്ട്..നാട്ടിലുള്ളവരെല്ലാം ബഹുമാനത്തോടെയും,സ്നേഹത്തോടയും കണ്ടിരുന്ന അയാളെ പോസ്റ്റ്മാന്‍ എന്നാരും വിളിക്കാറില്ലയിരുന്നു......
അന്നെല്ലാം അയാളുടെ സൈക്കിള്‍ ബെല്‍ കേട്ടാല്‍ എല്ലാ വീടുകളില്‍നിന്നും ഒരു ആകാംഷയുടെ മുഖങ്ങള്‍ പുറത്തേക്ക് കാണാമായിരുന്നു.....എത്രയോ പേരുടെ സ്നേഹത്തിന്‍റെയും ആശ്വാസവാക്കുകളുടെയും,സ്വാന്ത്വനത്തിന്‍റെയും,മനസ്സുകല്‍ക്കിടയില്‍നിനു,എന്‍റെ ഉപ്പ ഒരുപാട് സ്നേഹത്തോടെ ഞങ്ങള്‍ക്കെഴുതിയ കത്ത് ഉമ്മക്ക് കൊടുക്കുമ്പോള്‍ കാത്തിരുന്നു കിട്ടിയ നിധി പോലെ ഉമ്മ അതു സന്തോഷത്തോടെ വാങ്ങുന്നതു ഞാന്‍ നോകി നില്‍കാറണ്ടായിരുന്നു....പിന്നെ കത്ത് വയിക്കള്‍ ഒരു ചടങ്ങായിരിക്കും..ഉമ്മയും,വല്ല്യുമ്മയും ഞാനും,താത്തമാരും എല്ലാവരും ഒരുമിച്ചിരിക്കും..ഉമ്മ കാത്തുപോട്ടിച്ചു വയ്ച്ചു തുടങ്ങുംബോള്‍ ഉമ്മയുടെ ശബ്ദമിടറുന്നതു ഞാന്‍ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.....വിറയാര്‍ന്ന സ്വരത്തില്‍ കത്ത് വായിച്ചുതുടങ്ങുമ്പോള്‍തന്നെ വല്ല്യുമ്മയുടെ കണ്ണുകള്‍ നിറയുന്നതു അന്ന് കത്ത് വയിക്കല്‍ ചടങ്ങിലെ നിത്യ കാഴ്ചകളായിരുന്നു... കടലിനക്കരെയുള്ള തന്‍റെ മകന്‍റെ ശബ്ദം കേട്ടതു കൊണ്ടായിരിക്കാം,ജീവിതത്തിന്‍റെ ഒറ്റപ്പെടലുകളില്‍ നെഞ്ചോട് ചേര്‍ത് വളര്‍തിയ മകനെ ഇപ്പോഴും ബാല്യത്തിലെന്നപോലെ അവര്‍ ഓര്‍ത്തിട്ടുണ്ടാകാം....ആശ്വാസ വാക്കുകളും,തമാശകളും,വിഷമങ്ങളും നിറഞ്ഞ കത്തില്‍ പൈസ അയച്ചിട്ടുണ്ട് എന്ന് ഉപ്പ പറയുമ്പോള്‍ വല്ല്യുമ്മയുടെ മുഖം അല്‍പം തെളിയുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്.....കത്തു വായിക്കുമ്പോള്‍തന്നെ വല്ല്യുമ്മ മറുപടിയും പറഞ്ഞു തുടങ്ങും,അരികെത്തെന്നപോലെ കത്തും മറുപടിയും...ചില വരികള്‍ വല്ല്യുമ്മ രണ്ടാമതും വായിപ്പിക്കും ഒരുകത്തിലും ഒന്നും മനസ്സിലാകാതെ പോകരുതെന്ന കണിശമായിരിക്കാം അതിനു കാരണം....ഉമ്മയോടുള്ള സ്നേഹ വാക്കുകള്‍ കേള്‍ക്കുബോള്‍ വല്ല്യുമ്മയുടെ നെറ്റിചുളിയുന്നതും ഞാന്‍ ശ്രദ്ധിക്കാറുണ്ട്....
ഞങ്ങള്‍ക്കറിയേണ്ടത് ഉപ്പ എന്നാ വരുന്നതെന്നാ.....കാതു കൂര്‍പിചിരിക്കുന്ന കാത്തിരിപ്പുകള്‍ പതിവുപോലെ വെറുതെ ആവാറുണ്ട്....കത്തു വായിച്ചു കഴിഞ്ഞു ഞങ്ങളെല്ലാം പോയതിനു ശേഷം കടലാസില്‍ സ്നേഹംകൊണ്ടെഴുതിയ  ആ ഉരുണ്ട അക്ഷരങ്ങളെ നോകി ഉമ്മ നില്‍കുന്നത് ഓര്‍മയിലെന്നപോലെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു .....വായന കഴിഞ്ഞു എഴുനേല്‍കുമ്പോള്‍ നിറഞ്ഞെഴുടിയ കടലാസുപോലെ മനസ്സും നിറഞ്ഞിട്ടുണ്ടാകും....ഇതു ഒരു എട്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറമുള്ള മലയാളികളുടെ അനുഭവങ്ങളായിരുന്നു.....ഓര്‍മകളില്‍ മറഞ്ഞുപോയ മധുരമുള്ള ഒരനുഭവം.....
ഇന്ന് പോസ്റ്റ്മാന്‍റെ ബൈകിന്‍റെ ഹോണ്‍ കേട്ടാല്‍ പണ്ട് കത്തുവായിച്ച എന്‍റെ ഉമ്മ നെറ്റിചുളിക്കുന്നത് കാണുമ്പോള്‍ അത്ഭുദം തോനാനില്ല കാരണം ഇപ്പോള്‍ അയാള്‍ വീട്ടില്‍വരുന്നത്‌ ഫോണ്‍ ബില്ല് തരാനും,ബാങ്ക് നോട്ടീസ് തരാനുംആണ്... അന്നുണ്ടായിരുന്ന സന്തോഷം രണ്ടുപേരുടെയും മുഖത്ത്കാണാനില്ല..
സ്നേഹത്തിന്‍റെ പര്യായമായിരുന്നു കത്തുകള്‍... ഇന്നു എപ്പോള്‍ വേണങ്കിലും നേരിട്ടു സംസാരിക്കാന്‍ സാധിക്കുന്ന ഈ കാലത്ത്....കാത്തിരുന്നു കിട്ടുന്ന വിശേഷങ്ങള്‍ക് എന്തുരസം.....
ഒരുപാട് കാലങ്ങള്‍ സ്നേഹവും,സ്വാന്തനവും എല്ലാം കൈമാറിയ കത്തുകള്‍ സൂക്ഷിക്കുന്ന മലയാളികള്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്......അവര്‍ പറയും....കത്തുകളുടെ കാലത്തെ സ്നേഹവും,സന്തോഷവുമോന്നും ഇന്നു ഒരുവീട്ടിലും പരസ്പരം ഇല്ലാതെ ആയിരിക്കുന്നു,അന്നത്തെ രസം ഇപ്പോ എങ്ങനെ കിട്ടാനാ...


മരിച്ചുപോയ ആ നല്ല അനുഭവങ്ങള്‍ക് നമുക്ക് ഒരു റീത്ത്‌ സമര്‍പ്പിക്കാം....


Tuesday, April 3, 2012

കനോലി പ്ലോട്ട്






ലോകത്തിലെ ഏറ്റവും ആദ്യത്തെ മനുഷ്യനിർമ്മിത തേക്കുതോട്ടമാണ് കനോലി പ്ലോട്ട് എന്ന പേരിലുള്ള നിലമ്പൂർ തേക്ക്തോട്ടം.ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ തോട്ടത്തിനു 5.675 ഏക്കർ വിസ്തൃതിയുണ്ട്.ബ്രിട്ടീഷ് ഭരണകാലത്ത് തേക്ക് തടിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി അന്നത്തെ കലക്ടർ എച്.വി കനോലിയുടെ നിർദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ചാത്തുമേനോൻ 1846-ലാണ് ഈ തേക്ക് തോട്ടം നട്ടുപിടിപ്പിച്ചത്.

http://www.madhyamam.com/news/123827/111007

നിലമ്പൂർ തേക്ക് മ്യൂസിയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കും നിലമ്പൂരാണുള്ളത്.


കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു

ചരിത്രം

1840 ലാണ് ബ്രിട്ടീഷുകാർ ലോകത്തു തന്നെ ആദ്യമായി നിലമ്പൂരിൽ കനോലി പ്ലോട്ട് എന്ന തേക്ക് പ്ലാന്റേഷൻ ആരംഭിക്കുന്നത്. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിക്കുന്നത്.



നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള, 
450-ൽ ഏറെ വർഷം 'ജീവിച്ച' തേക്കുമരത്തിന്റെ 
ചുവടുഭാഗം




എങ്ങനെ തേക്ക്മ്യൂസിയത്തിലെത്താം 


നിലമ്പൂരിൽ നിന്ന് ഊട്ടി റൂട്ടിൽ 4 കിലോമീറ്റർ
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3കിലോമീറ്റർ
കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് 36 കിലോമീറ്റർ ദൂരം.

പുന്നപ്പുഴ


ചാലിയാറിന്റെ ഒരു പോഷകനദിയാണ്. പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിച്ച് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെട്ട ഗൂഡല്ലൂര് മലകളുടെയും മുക്കുരുത്തി മലകളുടെയും ചെരിവുകളിലൂടെ ഒഴുകി വരുന്ന അനേകം അരുവികൾ നീലഗിരി മലകളുടെ താഴ്വാരത്തിൽ യോജിച്ച് പുന്നപ്പുഴയായി മാറുന്നു. അമരമ്പലം വനങ്ങളിലൂടെ ഒഴുകിവരുന്ന ഈ നദിയിൽ എടക്കര വെച്ച് മരുതപ്പുഴ ലയിക്കുന്നു. പിന്നെയും മുന്നോട്ടൊഴുകുകി കരിമ്പുഴ പാലത്തിനടുത്തുവെച്ച്കരിമ്പുഴയിൽ ചേരുന്നു. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)

''മാമാമാലകള്‍ കപ്പുറത്തു മരതക പട്ടുടുത് ..മലയാളി വളര്‍ത്തുന്ന റബ്ബര്‍ ഉണ്ട് "...

അഭിവൃതികളുടെ പര്യായങ്ങളായ റബ്ബര്‍ മരങ്ങള്‍ ......

ചാലിയാർ....

                                    
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു. നിലമ്പൂർ,മമ്പാട്‌, എടവണ്ണ, അരീക്കോട്,ചെറുവടി, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ്‌ ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ.
 ഫറോക്ക് പുതിയ പാലത്തിൽ നിന്നുള്ള 
ചാലിയാറിന്റെ ഒരു ദൃശ്യം


പുഴയുടെ വഴി

പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളിൽ നിന്നുമാണ്‌ ചാലിയാർ ഉൽഭവിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇളമ്പാരി മലകൾ. കൂടുതൽ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ‍ 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടക്കുള്ള അതിർത്തി തീർക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റർ പുഴ കോഴിക്കോട്ടിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു. ചാലിയാറിന്റെ ചില പോഷകനദികൾ വയനാട് ജില്ലയിൽ നിന്നും ഉൽഭവിച്ച് മലപ്പുറത്തുവെച്ച് ചാലിയാറിൽ ചേരുന്നു. കവണക്കല്ല് എന്ന സ്ഥലത്ത് ഈ പുഴയിൽ ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ട്.

സമ്പദ്‌ വ്യവസ്ഥ

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ചാലിയാറിനെ ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി.


പരിസ്ഥിതി

ചാലിയാർ നദിക്കരയിലുള്ള ഒരു പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ നദിയിലേക്ക് വിസർജ്ജിച്ചതു കാരണം നദിയിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് വാർത്തയായിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർ‌ന്ന് ഫാക്ടറി പിന്നീട് അടച്ചുപൂട്ടി. ചാലിയാറിനെ മലിന വിമുക്തമാക്കാനുള്ള ശ്രമങ്ങൾ‌ വിവിധ തലങ്ങളിൽ നടന്നു വരുന്നു.

അപകടം

2009 നവംബർ 4-ന് അരീക്കോടിന് സമീപം ചാലിയാർ പുഴയിൽ, സ്കൂൾ വിദ്യാർത്ഥികൾ കയറിയ കടത്ത് തോണി മറിഞ്ഞ് എട്ട് കുട്ടികൾ മരിക്കുകയുണ്ടായി. മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് മരണമടഞ്ഞത്. (ആൺകുട്ടികൾ 7, പെൺകുട്ടികൾ 1)12 ഓളം പെൺകുട്ടികൾ ഉൾപ്പെടെ 40ഓളം വിദ്യാർത്ഥികൾ കയറിയ തോണി ഒരുവശത്തേക്ക് ചെരിഞ്ഞതിനെത്തുടർന്നാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു.


പോഷകനദികൾ

ചാലിപ്പുഴ
പുന്നപ്പുഴ
പാണ്ടിയാറ്
കരിമ്പുഴ
ഇരുവഴിഞ്ഞിപ്പുഴ.
ചെറുപുഴ
വണ്ടാരമ്പുഴ

കൃഷിയുടെ സ്വന്തം നാട്...

നാം വിതച്ചതു നാം കൊയ്യും ...